ജറൂസലെം: ലബനൻ അതിർത്തിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇസ്രേലി കർഷകൻ കൊല്ലപ്പെട്ടു. ഇറാനുമായുള്ള യുദ്ധത്തിനിടെ അതിർത്തി സംഘർഷത്തിൽ കൊല്ലപ്പെടുന്ന ആദ്യ ഇസ്രേലി പൗരനാണിത്.
വടക്കൻ ഇസ്രയേലിലെ മിസ്ഗാവ് ആം പട്ടണത്തിലെ അവക്കാഡോ കർഷകനായ മസ്കോവിറ്റ്സാണ് (60) കൊല്ലപ്പെട്ടത്.
അബദ്ധത്തിലുണ്ടായ പീരങ്കി വെടിവയ്പിലാണ് മസ്കോവിറ്റ്സിന് ജീവൻ നഷ്ടപ്പെട്ടത്. അതിർത്തി സംഘർഷത്തിൽ രണ്ട് ഇസ്രേലി സൈനികരും കൊല്ലപ്പെട്ടു.